Select Your Language

 
 

Navigation

 
 

ആട്ടക്കഥകൾ

 
 

Syndicate

 
Syndicate content
 
Syndicate content

സന്യാസിരാവണൻ (മിനുക്ക്)

പദം 3

കുറിപ്പ്: 



സ്ത്രീരത്നമേ,
ഇനിക്കിപ്പോള്‍ ഇവിടെ താമസിക്കുവാന്‍ പ്രയാസമുണ്ട്. പോവാന്‍ വൈകുന്നു.
മഹാവീരനും, വീരന്മാരായ വൈരികളെ വിറപ്പിക്കുന്നവനും, ലോകാധിപതിയുമായ
രാവണനെപറ്റി കേട്ടിട്ടില്ലെ? ബലശാലികളിലും ധനികരിലും മുൻ‌പനാണദ്ദേഹം.
അദ്ദേഹമാണ് ഞാൻ‍. നിന്നെ കൊണ്ടുപോകാനായാണ് ഞാനിവിടെ വന്നത്.



[^‘അവനാകുന്നതു
ഞാനെന്നറിക’ എന്നയിടത്ത് ‘ഞാന്‍’ എന്നു മുദ്രകാട്ടിക്കൊണ്ട്
വലതുകോണിലേക്ക് സന്ന്യാസി നിക്രമിക്കുന്നു. ഉടന്‍‌തന്നെ അവിടെനിന്നും
രാവണന്‍ പ്രവേശിച്ച്, ശേഷം പദം അഭിനയിക്കുകയും ചെയ്യും.]



ശേഷം ആട്ടം-



രാവണന്‍:^^‘അല്ലയൊ
മോഹനഗാത്രി, എന്നെ ഭയപ്പെടേണ്ട. വെറുതെ ദു:ഖിക്കുന്നതെന്തിനാണ്? ഞാന്‍
ശത്രുവായാല്‍പിന്നെ നിന്നെരക്ഷിക്കുവാന്‍ ഈ മുപ്പാരിലുമുള്ള
ദേവന്മാര്‍ക്കൊ അസുരന്മാര്‍ക്കൊ കഴിവില്ല. എന്റെ പരാക്രമം ലോകങ്ങളില്‍
സുപ്രദ്ധമാണ്. പണ്ട് ഐരാവതം ഏറ്റവും കോപത്തോടെ തടിച്ചുനീണ്ട
കൊമ്പുകള്‍കൊണ്ട് എന്റെ മാറിടത്തില്‍ കുത്തി. ഇന്ദ്രന്‍ വജ്രായുധമയച്ചു.
ഇതുകൊണ്ടോന്നും എന്റെമാറിലെ ചര്‍മ്മത്തിന് അല്പം‌‌പോലും മുറിവേറ്റില്ല.
അപ്രകാരം പരാക്രമിയായ എന്നോട് ചേര്‍ന്നാല്‍ നിനക്ക് സുഖം ലഭിക്കും.
അതിനാല്‍ പോവുകയല്ലെ?’ (ആത്മഗതമായി) ‘ഇനി ഇവളെ പിടിച്ച് തേരിലേറ്റി
കൊണ്ടുപോവുകതന്നെ’ പിടിക്കുവാന്‍ ശ്രമിച്ച്, ചൂടേറ്റ് പിന്‍‌വാങ്ങിയിട്ട്)
‘ചൂട് സഹിക്കാനാവുന്നില്ല. ഇനി ചെയ്യേണ്ടതെന്ത്?’ (ആലോചിച്ചിട്ട്)
‘ഭൂമിയോടുകൂടി പുഴക്കിയെടുത്ത് തേരില്‍ വെച്ച് കൊണ്ടുപോവുകതന്നെ’
(വലത്തുനോക്കി) ‘എടോ സൂതാ,തേരുകൊണ്ടുവന്നാലും’



[^^ഈ ആട്ടം ആശ്ചര്യചൂഡാമണിയിലെ ‘നാഹം ബന്ധുരഗാത്രി’ എന്ന ശ്ലോകത്തെ
അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.]



രാവണന്‍
നാലാമിരട്ടിയോടേ, സീതയെ ഭൂമിയോടെ കുത്തിയെടുത്ത് തേരിലേറ്റി
കൊണ്ടുപോകുന്നു*.(സീത വലത്തുഭാഗത്ത് പീഠത്തില്‍ കയറിനില്‍ക്കുന്നു.
രാവണന്‍ അടുത്ത് വാളുയര്‍ത്തി നിലകൊള്ളുന്നു.)



ഇടത്തുഭാഗത്തുനിന്നും
ജടായു ചിറകുകള്‍ വിരിച്ച് ‘അഡ്ഡിഗിഡിഗിഡി’ ചവുട്ടി പ്രവേശിക്കുന്നു.
രാവണന്‍ സീതയെഅപഹരിച്ചുകൊണ്ടുപോകുന്നതുകണ്ട് ചിറകുകള്‍കൊണ്ട്
പ്രഹരിക്കുന്നു. രാവണന്‍ വാളുകൊണ്ട് തടുക്കുന്നു. തുടര്‍ന്ന് ജടായു
‘നോക്കിക്കൊ’ എന്നുകാട്ടി നാലാമിരട്ടിയെടുത്ത് പദം അഭിനയിക്കുന്നു.




മാനിനിമണിമൌലെ ഇവിടെ താമസിപ്പാനും

പണിയാകുന്നിനിക്കിപ്പോള്‍ വൈകുന്നു പോവാന്‍



രാവണന്‍ മഹാവീരന്‍ വൈരിവീരരാവണന്‍

ലോകനായകനെന്നു കേട്ടിട്ടില്ലയോ നീ



ബലികളില്‍ വരനവന്‍ ധനികളില്‍ വരനവന്‍

ബാലാമൌലിമാലികെ കേട്ടിട്ടില്ലയോ നീ



അവനാകുന്നതു ഞാനെന്നറിക^ കോമളാംഗി

നിന്നെ കൊണ്ടുപോവതിന്നായ്‌വന്നു ഞാനിവിടെ


പദം 1

കുറിപ്പ്: 



സ്ത്രീരത്നങ്ങളില്‍
ശ്രേഷ്ഠേ, മനോഹരമായമിഴികളോടുകൂടിയ മംഗളവതീ, നീ കുണ്ഠിതയായി വനത്തില്‍
വാഴുന്നതെന്തേ? പ്രസിദ്ധിയേറിയ പുരുഷന്മാര്‍ക്ക് യോഗ്യയായ പെണ്‍കിടാവേ, നീ
ക്ലേശംനിറഞ്ഞ കാട്ടില്‍ വാഴുന്നത് ശരിയാണോ?


നല്ലാരില്‍മണിമൌലേ കല്യാണികാതരാക്ഷി

വല്ലാതെ വനത്തില്‍ നീ വാഴുന്നതെന്തേ?



ചൊല്ലേറും പുരുഷന്മാര്‍ക്കല്ലൊ യോഗ്യ നീ ബാലേ

അല്ലല്‍ വളരും കാട്ടില്‍ വാഴുന്നതെളുതോ


രംഗം 5

കുറിപ്പ്: 



ഇങ്ങിനെ പറഞ്ഞ് ലക്ഷ്മണന്‍ പോയി. ആ സമയത്ത് സന്ന്യാസിവേഷം ധരിച്ച് രാവണന്‍
സീതാസമീപം വന്ന് സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന അവളോട് പറഞ്ഞു.



ഇടത്തുവശത്തുകൂടി
പ്രവേശിക്കുന്ന സന്ന്യാസിയെ കണ്ട്, വലത്തുഭാഗത്തിരിക്കുന്ന സീത
എഴുന്നേറ്റ് ആ‍ദരവോടെ വലത്തുഭാഗത്തേക്ക് ആനയിച്ച് വന്ദിച്ച്
നില്‍ക്കുന്നു. സീതയെ അനുഗ്രഹിച്ച് കേശാദിപാദം നോക്കിക്കണ്ട്‌ രാവണന്‍ പദം
അഭിനയിക്കുന്നു.



ഏവംപറഞ്ഞു നടകൊണ്ടഥ ലക്ഷ്മണന്‍ താന്‍

താവത്സമേത്യ ജനകാത്മജയേ ദശാസ്യന്‍

സൌവര്‍ണ്ണവര്‍ണ്ണലസമാന തനും സ സീതാം

സന്ന്യാസിവേഷമൊടു വാച നിശാചരേന്ദ്രന്‍


അഭ്യസനം

 
 
 
 

Custom Search