നിന്നെയിപ്പോള്‍ ചന്ദ്രഹാസമെടുത്ത് വെട്ടിക്കൊല്ലുന്നുണ്ട്.
ശേഷം യുദ്ധം-
യുദ്ധാന്ത്യത്തില്‍
നാലാമിരട്ടികലാശിക്കുന്നതോടെ രാവണന്‍ വലംകാലുയര്‍ത്തി അതിലേക്ക്
വിരല്‍ചൂണ്ടുന്നു. ***ജടായു കാലില്‍ കൊത്തുവാനായി ചാടുന്നു. ഈ സമയത്ത്
രാവണന്‍ ചന്ദ്രഹാസത്താല്‍ ജടായുവിന്റെ വലതുചിറകിന് വെട്ടുന്നു.ജടായു
ചിറകറ്റ് നിലംപതിക്കുന്നു. 'ഭര്‍ത്താവിനെ കണ്ട് വിവരങ്ങള്‍
അറിയിക്കുന്നതുവരെ അങ്ങേക്ക് മരണംവരുകയില്ല’ എന്ന് സീത ജടായുവിന് അനുഗ്രഹം
നല്‍കുന്നു. രാവണന്‍ സീതയേയും കൊണ്ട് യാത്ര തുടരുന്നു.
(തിരശ്ശീല)
ഈ രംഗത്തിനും കഴിഞരംഗത്തിനും പഴയചിട്ടയിലുള്ള ചിലമാറ്റങ്ങള്‍
*രാവണന്‍
സീതയെ തേരിലേറ്റി കൊണ്ടുപോകുന്നഭാഗത്ത് ‘ദശാസ്യനങ്ങേവം’ എന്നൊരു
ഇടശ്ലോവും, തുടര്‍ന്ന് സീതയുടെവിലാപമായി ഒരു പദവും, ജടായുവിന്റെ
പ്രവേശത്തിന് മറ്റൊരു ഇടശ്ലോകവും പഴയചിട്ടയില്‍ ഉണ്ടായിരുന്നു.
**രാവണ-ജടായു
യുദ്ധത്തില്‍, ക്രമത്തില്‍ രാവണന്റെ രഥവും വില്ലും ശൂലവും കുഠാരവും എല്ലാം
ജടായു ചിറകിനടിച്ചും കൊത്തിയും തകര്‍ക്കുന്നുണ്ട്. ഈ ഭാഗത്ത് ഇരുവര്‍ക്കും
ആടാനുള്ള ചരണങ്ങളും ഒരു ഇടശ്ലോകവും ഉണ്ട്. എന്നാല്‍ ഇവയൊന്നും ഇന്ന്
നടപ്പിലില്ല.
***പഴയചിട്ടയില്‍ രാവണന്‍ ജടായുവിനെ വെട്ടിക്കൊല്ലുന്നഭാഗത്ത് ഒരു
ഇടശ്ലോകം ഉണ്ട്.
അടുത്ത രംഗം
സീതാവിരഹം സഹിക്യായ്കയാല്‍ ശ്രീരാമന്‍ വിലപിക്കുന്നതാണ് ഈ രംഗത്തില്‍.
ഈരംഗം ഇപ്പോള്‍ നടപ്പിലില്ലാത്തതാണ്.
നടപ്പില്ലാത്ത രംഗങ്ങൾ ഉൾക്കൊളിക്കാത്തതിനാൽ ക്രമ നമ്പർ ശരിയാക്കാനായി പുനഃക്രമീകരിച്ചിരിക്കുന്നു.
ചന്ദ്രഹാസമെടുത്തിഹ സംബ്രതി
നിന്നെ വെട്ടി ഹനിക്കുന്നതുണ്ടു
പക്ഷിശ്രേഷ്ഠ നില്ക്കു, നില്ക്കു. മര്‍മ്മം പറഞ്ഞ് പൊരുതേണം. വലത്തുകാലിലെ
പെരുവിരളാണ് എന്റെ മര്‍മ്മം.
നില്ക്ക നില്ക്ക വിഹംഗമവീര
മര്‍മ്മമേകിയടല്‍ പൊരുതേണ
ദക്ഷിണാഗുഷ്ഠമാകുന്നെനിക്കൊ
പക്ഷിവര്യാ പറഞ്ഞീടവേണം
ശവങ്ങളെത്തിന്നു ഭൂമിയിലെങ്ങാനുമിരിക്കാതെ ഇവിടെ വന്ന് എന്നോടിങ്ങിനെ
പറയുന്നത് നല്ലതിനല്ല.
ശേഷം യുദ്ധം**-
യുദ്ധാവസാനത്തില്‍ രാവണന്‍ നാലാമിരട്ടിയെടുത്ത് പദമാടുന്നു.
ചത്തശവങ്ങളെത്തിന്നു ധാത്രിയില്‍ മേവാതെ വന്നു
ഇത്ഥമെന്നോടുരപ്പതു നല്ലതല്ലല്ലൊ
സീത പതുക്കെ നടന്നു വലത്തു വശത്തു പീഠത്തിൽ കയറിനിന്നു മുദ്ര കാണിക്കുന്നു. രാവണൻ വലത്തുവശം നിലത്തു നിൽക്കും.
ദശാസ്യനങ്ങേവമുരച്ചു വേഗാൽ
എടുത്തു സീതാം ബത തേരിലാക്കി
നടന്നനേരം പരിതാപഖിന്നാ
ദശാസ്യമാലോക്യ രുരോദതാരം
ഇങ്ങിനെ പറഞ്ഞ് ലക്ഷ്മണന്‍ പോയി. ആ സമയത്ത് സന്ന്യാസിവേഷം ധരിച്ച് രാവണന്‍
സീതാസമീപം വന്ന് സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന അവളോട് പറഞ്ഞു.
ഇടത്തുവശത്തുകൂടി
പ്രവേശിക്കുന്ന സന്ന്യാസിയെ കണ്ട്, വലത്തുഭാഗത്തിരിക്കുന്ന സീത
എഴുന്നേറ്റ് ആദരവോടെ വലത്തുഭാഗത്തേക്ക് ആനയിച്ച് വന്ദിച്ച്
നില്‍ക്കുന്നു. സീതയെ അനുഗ്രഹിച്ച് കേശാദിപാദം നോക്കിക്കണ്ട് രാവണന്‍ പദം
അഭിനയിക്കുന്നു.
ഏവംപറഞ്ഞു നടകൊണ്ടഥ ലക്ഷ്മണന്‍ താന്‍
താവത്സമേത്യ ജനകാത്മജയേ ദശാസ്യന്‍
സൌവര്‍ണ്ണവര്‍ണ്ണലസമാന തനും സ സീതാം
സന്ന്യാസിവേഷമൊടു വാച നിശാചരേന്ദ്രന്‍
ഈവിധമോരോന്ന് എന്നോട് പറയാതെ നീ ഉടനെ വരേണം. വെറും ഒരു മാനുഷ്യന്‍
എന്നോടുയുദ്ധംചെയ്യാന്‍ ആളാകുമൊ?
മാരീചൻ:(ആത്മഗതം)‘ഇവനെ
അനുസരിച്ചില്ലെങ്കില്‍ ഇവന്‍ എന്നെ കൊല്ലും, നിശ്ചയം. എനിക്കു മരണം
ആസന്നമായിരിക്കുന്നു. അത് രാമബാണത്താലായാല്‍ മോക്ഷം ലഭിക്കും. ആയതിനാല്‍
ഇവനെ അനുസരിക്കുകതന്നെ.'
ഏവംനീയെന്നോടോരോ-
ന്നുരചെയ്യാതാശുവരേണം
കേവലമൊരു മാനുഷനെന്നൊടു
പോരിനു ബത നില്പതിനാളോ
രാക്ഷസശ്രേഷ്ടനായ
മാരീചാ,മാതുല, എന്റെ മനസ്സില്‍ ഒരു ദു:ഖം വല്ലാതെ വര്‍ദ്ധിക്കുന്നു.
അതുകേട്ടാലും. ദശരഥസുതനായ രാമന്‍ അനുജനുമായ് കാട്ടില്‍ വന്നു.
ലക്ഷ്മണനെന്നവന്‍ എന്റെ സോദരിയായ ശൂര്‍പ്പണഖയുടെ കാതും മൂക്കും മുറിച്ചു.
കഷ്ടം! രാമന്‍ ഖരദൂഷണാദികളെ യുദ്ധത്തില്‍ കൊന്നു. അവര്‍ സസുഖം ഇവിടെ
വാഴുന്നു. അവന്റെ ഭാര്യയെ കൊണ്ടുപോരുവാന്‍ ഞാനിപ്പോള്‍ത്തന്നെ പോകുന്നു.
അതിപരാക്രമിയായ അങ്ങ് ഇതിന് എന്റെകൂടെ വരണം.
മാരീച നിശാചരപുംഗവ മാതുല മമ മാനസതാരില്‍
പാരം വളരുന്നൊരുഖേദം അധുനാ നീയിതുകേള്‍ക്കണം
ദശരഥസുതനാകിയ രാമന്‍
അനിജനുമായ്‌വിപിനേവന്നു.
ആശരവര മത്സോദരിയാം
ശൂര്‍പ്പണഖയെ ലക്ഷ്മണനെന്നവന്‍
ക്യത്തശ്രുതി നാസികയാക്കി
ഖരദൂഷണരെ ബത രാമന്‍
യുദ്ധാങ്കണമതില്‍ ഹതരാക്കി
സ്വൈരം വാഴുന്നവരവിടിടെ
തത്ഭാര്യയെ കൊണ്ടിഹവരുവാ-
നിപ്പോള്‍ ഞാനിഹ പോകുന്നു
അല്പേതരവിക്രമനാം നീ
പോരണമെന്നോടിതിനായ്
മാരീചൻ: (ചുട്ടിക്കുതാഴെ കറുത്തതാടികെട്ടിയ നെടുങ്കത്തി)
അപ്പോള്‍ വീരനായ രാക്ഷസേന്ദ്രന്‍ അന്തകന്റെ പ്രേരണയാല്‍ ശ്രീരാമപത്നിയെ
അപഹരിക്കുവാനായി വേഗത്തില്‍ മാരീചസമീപം ചെന്ന് പറഞ്ഞു.
ഇടതുഭാഗത്തുകൂടി
രാവണന്‍ ‘കിടതകധിം,താ’ചവുട്ടി പ്രവേശിച്ച് വലതുവശത്തിരിക്കുന്ന മാരീചനെ
കണ്ട്, വന്ദിക്കുന്നു. മാരീചന്‍ രാക്ഷസരാജനെ കണ്ട്, എഴുന്നേറ്റ് രാവണനോട്
ആസനസ്ഥനാവാന്‍ പറയുന്നു. രാവണന്‍ ആദരവോടെ പദം അഭിനയിക്കുന്നു.
വീരസ്തദാനിം രജനീചരേന്ദ്രന്‍
ശ്രീരാമദാരാഹരണം വിധാതും
മാരീചഗേഹേ സമവാപ്യവേഗാല്‍
മാരീചമൂചേ യമചോദിതോസൌ
ധന്യേ,
അന്ത:പുരത്തില്‍പോയ് വസിക്കുക. നിന്നോടിതിനേക്കുറിച്ചൊന്നും ഞാന്‍
പറഞ്ഞില്ലല്ലൊ. ഇനിയും ഈവിധം പറയരുത്. അഭിമാനികളില്‍ ശ്രേഷ്ഠയായവളെ,
ഞാനാണെ സത്യം നീ പോയാലും.
ചരണാന്ത്യത്തില്‍ രാവണന്‍ മണ്ഡോദരിയെ
ആലിംഗനംചെയ്തുകൊണ്ട് ഇരട്ടിയെടുത്ത് മണ്ഡോദരിയെ അയക്കുന്നു. മണ്ഡോദരി
നിഷ്ക്രമിച്ചശേഷം രാവണന്‍ തിരിഞ്ഞുവന്ന് ആട്ടം തുടങ്ങുന്നു.
ശേഷം ആട്ടം:-
രാവണൻ:’സീതയുടെ
സൌന്ദര്യാദിഗുണങ്ങള്‍ കേട്ടതിനാല്‍ കാമദേവന്‍ എന്നെ വല്ലാതെ
പീഡിപ്പിക്കുന്നു. അവളെ ലഭിക്കുവാന്‍ വഴിയെന്ത്? സീതയുടെ സമീപത്തുചെന്ന്
എന്റെ മഹിമകള്‍ പറഞ്ഞാല്‍ അവള്‍ എനിക്ക് സ്വാധീനമാകും. എന്നാല്‍ അവളോരു
മനുഷ്യസ്ത്രീയല്ലെ, എന്റെ ഈ ആകാരം കണ്ടാല്‍ ഭയപ്പെട്ട് ഒളിക്കുകയില്ലെ? ആ,
വേഷം മാറിയിട്ടുവേണം ചെല്ലുവാൻ. ഒരു സന്ന്യാസിവേഷം ധരിക്കുകതന്നെ. ആ
രാമലക്ഷ്മണന്മാര്‍ ഖരദൂഷണാദികളെയെല്ലാം കൊന്നു. ലക്ഷ്മണനാകട്ടെ എന്റെ
സോദരിയുടെ അംഗച്ഛേദവും ചെയ്തു. അതിനാല്‍ അവര്‍ ശത്രുക്കള്‍ തന്നെ. ഛീ,
മനുഷ്യകീടങ്ങളോട് യുദ്ധംചെയ്യുന്നത് എനിക്ക് തീര്‍ച്ചയായും അപമാനകരമാണ്.
സീതയെകൊണ്ടുപോന്നുതന്നെ അവരോട് പകരംവീട്ടണം. രാമലക്ഷ്മണന്മാരെ ദൂരേക്ക്
അകറ്റിയിട്ടുവേണം സീതയുടെ അടുത്തുചെല്ലുവാൻ. അതിനു് ഉപായം എന്ത്?‘
(ആലോചിച്ചിട്ട്) ‘ആകട്ടെ മായാപ്രയോഗത്തില്‍ വിദഗ്ദ്ധനായ അമ്മാവനെകണ്ട്
വിവരം പറയുകതന്നെ.’
രാവണന്‍ നിഷ്ക്രമിക്കുന്നു.
(തിരശ്ശീല)
ധന്യേ വസിക്ക പോയ് നീ നിശാന്തത്തില്‍
നിന്നോടിതൊന്നും ഞാനേകിയില്ലല്ലോ
പിന്നെയുമീവണ്ണമുരചെയ്യായ്ക വേഗാല്‍
എന്നാണ പോക നീ മാനിനിമൌലേ
സുന്ദരീരത്നമായ സീതയുടെ കഥകള്‍ എന്നില്‍ കാമപീഡയുളവാക്കുന്നു.
കാമപീഡിതനായി
രാവണന്‍ പീഠത്തിലിരിക്കുന്ന ഈ സമയത്ത് ഇടത്തുഭാഗത്തുകൂടി ‘കിടതകധിംതാ‘മോടെ
മണ്ഡോദരി പ്രവേശിച്ച് രാവണനെ കണ്ട്, വന്ദിച്ചിട്ട് പദം അഭിനയിക്കുന്നു.
സുന്ദരിമണിയായ സീതതന്‍ വ്യത്തം
കന്ദര്‍പ്പബാധ ചെയ്യുന്നെനിക്കോ
