Select Your Language

 
 

Navigation

 
 

ആട്ടക്കഥകൾ

 
 

Syndicate

 
Syndicate content
 
Syndicate content

ലക്ഷ്മണൻ (പച്ച, മുടി)

രംഗം 7

കുറിപ്പ്: 

ശ്രീരാമന്‍ അനുജനുമായി പ്രിയതമയെ അന്വേഷിച്ചു നടക്കവെ, വീരനും മഹാനുമായ
ജടായു വീണുകിടക്കുന്നതുകണ്ട് ചോദിച്ചു.



വലതുഭാഗത്തുനിന്നും
പ്രവേശിക്കുന്ന രാമലക്ഷ്മണന്മാര്‍ ഇടതുവശത്തുകിടക്കുന്ന ജടായുവിനെകണ്ട്,
*അച്ഛന്റെ സുഹൃത്തായ ജടായുവെന്ന പക്ഷിശ്രേഷ്ഠനാണെന്നു മനസ്സിലാക്കി, സമീപം
ചെന്നിരുന്ന് ജടായു പറയുന്നത് കേള്‍ക്കുന്നു. ‘ദുഷ്ടനായ രാവണന്‍ സീതയെ
അപഹരിച്ചുകൊണ്ടുപോയി. ഞാന്‍ അവനെ തടുത്ത് വളരെ യുദ്ധം ചെയ്തു. ചതിയില്‍
അവനെന്നെ ചന്ദ്രഹാസത്താല്‍ വെട്ടി. വലതുചിറകറ്റ് ഞാന്‍ നിലം‌പതിച്ചു. ആ
സമയത്ത് അങ്ങയുടെ പത്നി ’ഭര്‍ത്താവിനെ കണ്ട് വിവരങ്ങള്‍ അറിയിക്കുന്നതുവരെ
അങ്ങേക്ക് മരണംവരുകയില്ല’ എന്ന് അനുഗ്രഹിച്ചു’-ഇതാണ് ജടായു പറയുന്നത്.
തുടര്‍ന്ന് മരണാസന്നനായ ജടായുവിന് രാമന്‍ അസ്ത്രംതൊടുത്ത്
ഭൂമിയില്‍നിന്നും ജലം വരുത്തി കൊടുത്ത്, അനുഗ്രഹിച്ച് തടവിക്കൊണ്ടിരിക്കെ
ജടായുസ്വര്‍ഗ്ഗം‌പൂകുന്നു. രാമനിര്‍ദ്ദേശാനുസ്സരണം ലക്ഷമണന്‍
വിറകുകൊണ്ടുവന്ന് ചിതയൊരുക്കി,അസ്ത്രം തൊടുത്ത് അഗ്നിജ്വലിപ്പിച്ച്
ജടായുവിന്റെ ദേഹം സംസ്ക്കരിക്കുന്നു. രാമലക്ഷ്മണന്മാര്‍
സീതാന്വേഷണാര്‍ത്ഥം നിഷ്ക്രമിക്കുന്നു.

(തിരശ്ശീല)



ഏഴാം‌രംഗത്തില്‍ പഴയചിട്ടയിലുള്ള ചിലമാറ്റങ്ങള്‍:

*ഈ രംഗത്തില്‍ രാമനും ജടായുവിനും ആടാനായുള്ള പദങ്ങള്‍ ഉണ്ട്. എന്നാല്‍
പദമില്ലാതെ ആട്ടത്തില്‍ കഴിക്കുന്നതായാണ് ഇന്നുകണ്ടുവരുന്നത്.





സീതയെ
അന്വേഷിച്ച് കാനനത്തില്‍ സഞ്ചരിക്കുന്ന രാമലക്ഷ്മണന്മാരെ എതിര്‍ക്കുന്ന
അയോമുഖിയെന്ന രാക്ഷസിയെ ലക്ഷമണന്‍ അംഗഭംഗംവരുത്തിയയക്കുന്ന കഥാഭാഗമാണ്
എട്ടാം‌രംഗം. കഥാഗതിക്ക് ആവശ്യമില്ലാത്തതിനാലും മൂലകഥയിലില്ലാത്തതിനാലും
വളരെ പണ്ടുതന്നെ ഒഴിവാക്കപ്പെട്ടതാണീ രംഗം.



ഒന്‍പതാം രംഗം



പമ്പാതടത്തിലെത്തിയ
ശ്രീരാമന്‍ കാമബാണബാധയാല്‍ പരിതപിക്കുന്നതും ലക്ഷ്മണന്‍
ആശ്വസിപ്പിക്കുന്നതുമാണ് ഒന്‍പതാംരംഗത്തില്‍. ഇതും ഇപ്പോള്‍
നടപ്പിലില്ലാത്തതാണ്.


രംഗങ്ങൾ ഇവിടെ പുനഃക്രമീകരിച്ചിരിക്കുന്നു.



ശ്രീരാമനും തന്വിയുമായ് പ്രിയാംന്താ-

മനേഷണംചെയ്തു നടക്കുമപ്പോള്‍

വീരം മഹാന്തം പതിതം ശയാനം

ജടായുഷം വീക്ഷ്യ ജഗാദരാമ:


പദം 8

കുറിപ്പ്: 

കഷ്ടം!
കാട്ടില്‍‌വെച്ച് എന്നോടിങ്ങിനെ പറയുന്നത് കഷ്ടാല്‍ കഷ്ടതരമാണ്. ക്രൌര്യം
കൊണ്ട് ഭവതി കൈകേയി തന്നെ. ഇനി ഭൂമീദേവി നിന്നെ രക്ഷിക്കട്ടെ. ഞാന്‍ ഉടന്‍
രാമസമീപത്തെക്ക് പോകുന്നു.



പദാവസാനത്തില്‍ ലക്ഷ്മണന്‍ സീതയെ വലംവെച്ച് കുമ്പിട്ട് നിഷ്ക്രമിക്കുന്നു.

(തിരശ്ശീല)



ധിഗ്ദ്ധിഗഹോ മാം വനഭൂമൌ ദേവി

ഇത്ഥമുരപ്പതു കഷ്ടമഹോ കഷ്ടം

അത്ര കഠോരേ കൈകേയീ നീ

ധാത്രീം രക്ഷതു നിന്നെയിദാനീം



പോകുന്നേനധുനാ രാമസമീപേ പോകുന്നേനധുനാ


പദം 6

കുറിപ്പ്: 



കഷ്ടം! ദേവി ഈ വിധം പറയരുതേ. ഞാന്‍ ഒട്ടും വഞ്ചകനല്ല. വധിക്കപ്പെട്ടത്
ദുഷ്ടരാക്ഷസരാണ്. അവരുടെ മായാപ്രയോഗത്താല്‍ ഭവതി ഭയപ്പെടരുതേ.




കഷ്ടമീവണ്ണമുരയ്ക്കരുതേ ദേവി

ഒട്ടുമഹം വഞ്ചകനല്ല



ദുഷ്ടകൌണപരിഹ ഹതരായതു

ഞെട്ടരുതേ അവര്‍മായയിനാലേ (പരിതാപം അരുതേ...........)


പദം 4

കുറിപ്പ്: 



ശത്രുക്കള്‍ക്ക്
ജയിക്കാമെന്ന് സങ്കല്‍പ്പിക്കുന്‍‌കൂടി കഴിയാത്തവനാണ്,ശ്രീപരമേശ്വരന്‍
മുതലായവരാലും വന്ദിക്കപ്പെടുന്നവനായ രാമന്‍. മംഗളസ്വരൂപിണിയായ ജനകപുത്രി,
വെറുതെ മനസ്സ് വിഷമിപ്പിക്കാതെ.




മനസാപി പരദുര്‍ദ്ധര്‍ഷന്‍ രാമന്‍

മനസിജവൈരിമുഖൈരഭിവന്ദ്യന്‍

ജനകനരപതിതനയേ മാകുരു

മനസി വിഷാദം കല്യാണി (പരിതാപം അരുതേ...........)


പദം 2

കുറിപ്പ്: 



ജേഷ്ഠനായ
രാമചന്ദ്രന് ഒരു ആപത്തും ഇല്ല. ദേവീ,വിഷമിക്കേണ്ടകാര്യമൊന്നുമില്ല.
വൈദേഹി, അമ്പേറ്റ രാക്ഷസര്‍ തന്നെയാണ് കരയുന്നതെന്നുറപ്പാണ്. ഇതിനു
മനസ്സില്‍ ദു:ഖിക്കരുതേ.




ആര്യരാഘവനൊരു ദീനവുമില്ല

കാര്യം ന വിഷാദം ദേവി



ശരപീഡിതരായി നിശിചരരുതന്നെ

കരയുന്നു നൂനം വൈദേഹി



പരിതാപം അരുതേ ഇതിനു ചിത്തേ

പരിതാപം അരുതേ


രംഗം 4

കുറിപ്പ്: 

പൊന്‍‌മാനായിവന്ന
മാരീചന്‍ രാമബാണമേറ്റ് ഇങ്ങിനെ അലറിക്കൊണ്ട് നിലംപതിച്ചു. സീത ആ
ശബ്ദംകേട്ട് അത് രാക്ഷസപീഡിതനായ രാമന്റേതാണെന്നു കരുതി, ആ
ഭര്‍ത്യസഹോദരനോട് പറഞ്ഞു.



സീത വലതുഭാഗത്തിരിക്കുന്നു. ലക്ഷ്മണന്‍ ഇടതുവശത്തു കാവല്‍നില്‍ക്കുന്നു.
രാക്ഷസരോദനം കേട്ട് പരിഭ്രമിച്ച് സീത പദമാടുന്നു.




ഈവണ്ണമങ്ങലറി ഹാടകതാടകേയന്‍

ഭൂമൌ പപാത ജനകാത്മജ കേട്ടു ശബ്ദം

താവജ്ജഗാദ രഘുവീരസഹോദരന്തം

രാത്രിഞ്ചരാര്‍ത്ത ഹ്യദയം പതിമേവമത്വ


രംഗം 3

കുറിപ്പ്: 



രാവണന്‍
മാരീചനോടിങ്ങിനെ പറഞ്ഞ് പഞ്ചവടിക്കടുത്തായി തേരിലിരുന്നു. മായാവി
മാരീചനാകട്ടെ പൊന്‍‌മാനിന്റെ രൂപത്തില്‍ കാട്ടില്‍ കളിച്ചുകൊണ്ടിരുന്നു.
അതുഅകണ്ട ശ്രീരാമന്‍ സീതയോടിങ്ങിനെ പറഞ്ഞു.



രാമന്‍‌ മദ്ധ്യത്തിലും വലത്ത് ലക്ഷ്മണനും ഇടത്ത് സീതയുമായി
പ്രവേശിക്കുന്നു. മാനിനെ കാണുന്നതായി നടിച്ച് രാമന്‍ പദം അഭിനയിക്കുന്നു.




ഇത്ഥം ചൊല്ലി നിശാചരേന്ദ്രനുടനെ മാരീചനോടഞ്ജസാ

തസ്ഥൌ പഞ്ചവടിക്കടുത്തൊരു രഥേ മായാവി മായാബലാല്‍

ശുദ്ധം പൊന്‍‌മ്യഗമായി കളിച്ചു വിപിനേ മായാവി മാരീചനും

ബദ്ധാനന്ദമുവാച കണ്ടു ദയിതം ശ്രീരാമചന്ദ്രന്‍ മുദാ


അഭ്യസനം

 
 
 
 

Custom Search