Error message

  • Notice: Undefined variable: term in i18n_taxonomy_i18n_translate_path() (line 380 of /home/kathakal/public_html/sites/all/modules/i18n/i18n_taxonomy/i18n_taxonomy.module).
  • Notice: Undefined variable: term in i18n_taxonomy_i18n_translate_path() (line 380 of /home/kathakal/public_html/sites/all/modules/i18n/i18n_taxonomy/i18n_taxonomy.module).

അഭിമുഖം

അഭിമുഖ സംഭാഷണം

കലാമണ്ഡലം സോമന്‍ - അരങ്ങും ജീവിതവും

Kalamandalam Soman

പ്രത്യേകിച്ച് രാമന്‍കുട്ടി ആശാന്റെ കളരി എന്ന് പറഞ്ഞാല്‍ തുടങ്ങി കഴിഞ്ഞാല്‍.. കിര്‍മ്മീരവധം തുടങ്ങിയാല്‍ പാത്രചരിത്രം കഴിഞ്ഞേ നിര്‍ത്തുള്ളൂ. അതിന്റെ ഉള്ളില്‍ എന്ത് വന്നാലും ഒരു തുള്ളി വെള്ളം കുടിക്കാനും സമ്മതിക്കില്ല നിര്‍ത്തുകയുമില്ല. അങ്ങനെ ഒരു സമ്പ്രദായമാണ്‌. ബെല്ലുകൂടെ ഇല്ലാന്ന് കണ്ടപ്പോ അദ്ദേഹത്തിനും നല്ല ഉത്സാഹമാണ്‌.

കണ്ണനുമൊത്തൊരു വൈകുന്നേരം - ഭാഗം മൂന്ന്

Ettumanoor P Kannan

ഗുരു ഉപദേശം ഉള്ളതൊന്നും മാറ്റിയിട്ടില്ല. അതിനു യാതൊരു സംശയവുമില്ല. അതു നമുക്കു ഗുരുനാഥനോടുള്ള ഒരു commitment ആണ്. അതാണ് നമ്മുടെ സ്വത്ത്. അതിനു മാറ്റം വരുത്തുന്ന പ്രശ്നമില്ല. പക്ഷേ, ഗുരു ബോധപൂര്‍വം ഉപദേശിക്കാതെ, അല്ലെങ്കില്‍ നിഷ്കര്‍ഷിക്കാതെ നമുക്കു സ്വാതന്ത്ര്യം തരുന്ന ഒത്തിരി മേഖലകളുണ്ട്. ആ മേഖലകളിലാണ് നമ്മള്‍ ഈ ചെയ്യുന്നതെല്ലാം.

കണ്ണനുമൊത്തൊരു വൈകുന്നേരം - ഭാഗം രണ്ട്

Ettumanoor P Kannan

ഒന്നാമത്തെ കാര്യം ഞാന്‍ ആഹാര്യം തിരസ്കരിക്കുന്നില്ല. കാരണം ഇന്നും എന്റെ മനസ്സിലെ ചിന്ത, നാളെ കാലകേയവധത്തിന് എങ്ങിനെ അര്‍ജ്ജുനന് കണ്ണും പുരികവും വൃത്തിയായിഎഴുതണം എന്നാണ്‌ ഞാന്‍ ആലോചിച്ച്‌ കൊണ്ടിരിക്കുന്നത്‌, ഇപ്പോള്‍. അതും ആലോചനയിലുണ്ടെന്നര്‍ഥം. ഞാന്‍ ആഹാര്യം തിരസ്കരിക്കുന്നില്ല. ആഹാര്യത്തോടെയുള്ള കഥകളിയുടെ അവതരണമാണ്‌ കഥകളിയുടെ ഏറ്റവും സമ്പന്നമായിട്ടുള്ള അവതരണം എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

കണ്ണനുമൊത്തൊരു വൈകുന്നേരം - ഭാഗം ഒന്ന്

Ettumanoor P Kannan

ഈ സമൂഹത്തിന്റെ മനസ്സ് കൃത്യമായിട്ട് നമ്മള്‍ psychologyയുടെ ഭാഷയില്‍ പറഞ്ഞാല്‍ സമൂഹത്തിന്റെ schema, അംഗീകരിച്ചാല്‍ മാത്രമേ ഈ ക്ലാസിക്കല്‍ - കാരണം ഈ ക്ലാസിക്കല്‍ കല ഒരാളുടെയല്ല, സമൂഹത്തിന്റെ സ്വത്താണ് - അപ്പോള്‍ ഈ സമൂഹത്തിന്റെ schema എന്ന് പറയുന്നത് ഒരു collective consciousnessനകത്ത് രേഖപ്പെടുത്തി വെച്ചിട്ടുള്ള ഒന്നാണ്. ഈ രേഖപ്പെടുത്തി വെച്ചിട്ടുള്ള അതിനകത്ത് അതിഭയങ്കരമായിട്ടുള്ള ഷോക്കുകളൊന്നും അനുവദിക്കുകയില്ല.

പദ്മഭൂഷണവാസുദേവം - ഭാഗം അഞ്ച്

പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ (ഫോട്ടോ കടപ്പാട് - മോപ്പസാംഗ് വാലത്ത്)

ഞാന്‍ വേഷം തീര്‍ന്നോണ്ടിരിക്കുമ്പോ ചുട്ടി ഇടീച്ച്‌ മൊഖത്തെന്തോ പണിഞ്ഞോണ്ടിരിക്കുമ്പോ എന്റെ രണ്ടാമത്തെ മകള്‍ടെ ഭര്‍ത്താവ്‌.. കിരണ്‍ പ്രഭാകര്‍ എന്ന് പറഞ്ഞില്ലേ.. കിരണ്‍.. അമൃത ചാനലില്‍ ആണല്ലൊ. അവന്‍ വന്ന് പറഞ്ഞു. “അച്ഛാ അച്ഛന്‌ പദ്മശ്രീ ഉണ്ടെന്ന്”.

പദ്മഭൂഷണവാസുദേവം - ഭാഗം നാല്

പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ (ഫോട്ടോ കടപ്പാട് - മോപ്പസാംഗ് വാലത്ത്)

ഞാനെന്റെ കളരിയില്‍ ആ (വടക്കന്‍) സമ്പ്രദായത്തെ പുകഴ്ത്തിയല്ലാതെ സംസാരിച്ചിട്ടില്ല. അതിന്റെ നല്ല വശങ്ങള്, നമ്മള്‍ മറ്റു വശങ്ങള് എന്തിനാ ആലോചിക്കുന്നേ. എല്ലാറ്റിനും നല്ല വശങ്ങളുണ്ട്. അപ്പൊ അവിടുത്തെ കളരിയിലൊന്നും.. പക്ഷെ എന്നാലും അസ്വാധീനമുണ്ടായിരുന്നു.

പദ്മഭൂഷണവാസുദേവം - ഭാഗം മൂന്ന്

പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍

ആദ്യം തന്നെ ബാണന്റെ ശൃംഗാരപദമുണ്ടായാല്‍ ബാണന്റെ ആട്ടത്തിന് സ്വാദ് കുറയും. അതുണ്ടാക്കിയെടുക്കണം. ശൃംഗാരപദം കഴിഞ്ഞിട്ട് പിന്നെ ആദ്യേ കേറി വേണം ബലവീരപരാക്രമം ആടാന്‍. ശൃംഗാരപദമില്ലാതിരുന്നാലാണ് കൂടുതല്‍ ഔചിത്യം തോന്നുക. ശൃംഗാരപദം ഒഴിവാക്കിക്കൊണ്ടാണ് അധികവും ബാണന്‍ നടക്കാറുള്ളത്.

പദ്മഭൂഷണവാസുദേവം - ഭാഗം രണ്ട്

പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍

സാമഗാനപരിലോലിത - സാമഗാനം കേട്ടിട്ട് ഇറങ്ങിവന്നു എന്നുതന്നെയാണ് അതിനകത്തെഴുതി വെച്ചിരിക്കുന്നേ. ആ സാമഗാനം ചെയ്യുകയാണ്. ശങ്കരാഭരണം ആണ് ഞാന്‍ പാടുന്നതെന്നേ ഉള്ളൂ. രണ്ടു മൂന്നു രാഗം കാണണം രാവണന്‍റെ. രാവണന്‍ വലിയ സംഗീതജ്ഞനായിരുന്നല്ലോ.

കഥകളിയിലെ കലാപം

കോട്ടയ്ക്കൽ ശിവരാമൻ

ശിവരാമന്‍റെ സീത, കുമാരനാശാന്റെ കവിദൃഷ്ടിയില്‍ കാണുമ്പോലെ ആഴങ്ങളുള്‍ക്കൊള്ളുന്നത്, എഴുത്തച്ഛന്റെ മയില്‍പ്പേടയാകുന്നത്‌ കന്നി മണ്ണില്‍ കലപ്പക്കൊഴുമുനയില്‍ ഉടക്കുന്ന മണ്ണിന്റെ മകളാകുന്നത് പ്രേക്ഷകര്‍ക്ക്‌ ദര്‍ശനീയവും വിചാരണീയവുമായ അനുഭവമാകുന്നു. ഈ അനുഭവത്തിന്റെ സംവേദനത്തിന് ശിവരാമന്‍ 'പണ്ട്' എന്നൊരു മുദ്ര മാത്രമാണുപയോഗിയ്ക്കുന്നത്. അതു താന്‍ കണ്ടെടുത്തതാവട്ടെ, സീതയുടെ നാനാചിന്താകഷായമായ മനസ്സിലൂടെ നടത്തിയ യാത്രയ്ക്കിടയില്‍.

പദ്മഭൂഷണവാസുദേവം - ഭാഗം ഒന്ന്

പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍

കഥകളിയില്‍ എല്ലാ സമ്പ്രദായക്കാര്‍ക്കും ശിക്ഷണത്തിന്റെ കാര്യത്തില്‍ കുട്ടിക്കാലം വളരെ ബദ്ധപാടുള്ള കാര്യമാണ്. അത്, ഗുരു ചെങ്ങന്നൂരിന്റെ മുമ്പിലും അതു തന്നെയായിരുന്നു. ശരീരം രൂപപ്പെടുത്തുക എന്നുള്ളതാണ് ആദ്യത്തെ ജോലി, ഗുരുനാഥന്റെ. അവയവങ്ങള്‍ മുഴുക്കെ ഗോഷ്ടിയില്ലാതെ, നല്ല സ്വാധീനമായിക്കിട്ടുന്നതിനുള്ള സാധകങ്ങളാണ്.. ഈ സാധകങ്ങള്‍ പൊതുവെ തന്നെ ശരീരത്തെ ഒരു പാട് ഉപദ്രവമുണ്ടെങ്കിലും ഗുണം ചെയ്യുന്നതാണ്.

Pages