ശ്രീരാമന്‍ അനുജനുമായി പ്രിയതമയെ അന്വേഷിച്ചു നടക്കവെ, വീരനും മഹാനുമായ
ജടായു വീണുകിടക്കുന്നതുകണ്ട് ചോദിച്ചു.
വലതുഭാഗത്തുനിന്നും
പ്രവേശിക്കുന്ന രാമലക്ഷ്മണന്മാര്‍ ഇടതുവശത്തുകിടക്കുന്ന ജടായുവിനെകണ്ട്,
*അച്ഛന്റെ സുഹൃത്തായ ജടായുവെന്ന പക്ഷിശ്രേഷ്ഠനാണെന്നു മനസ്സിലാക്കി, സമീപം
ചെന്നിരുന്ന് ജടായു പറയുന്നത് കേള്‍ക്കുന്നു. ‘ദുഷ്ടനായ രാവണന്‍ സീതയെ
അപഹരിച്ചുകൊണ്ടുപോയി. ഞാന്‍ അവനെ തടുത്ത് വളരെ യുദ്ധം ചെയ്തു. ചതിയില്‍
അവനെന്നെ ചന്ദ്രഹാസത്താല്‍ വെട്ടി. വലതുചിറകറ്റ് ഞാന്‍ നിലംപതിച്ചു. ആ
സമയത്ത് അങ്ങയുടെ പത്നി ’ഭര്‍ത്താവിനെ കണ്ട് വിവരങ്ങള്‍ അറിയിക്കുന്നതുവരെ
അങ്ങേക്ക് മരണംവരുകയില്ല’ എന്ന് അനുഗ്രഹിച്ചു’-ഇതാണ് ജടായു പറയുന്നത്.
തുടര്‍ന്ന് മരണാസന്നനായ ജടായുവിന് രാമന്‍ അസ്ത്രംതൊടുത്ത്
ഭൂമിയില്‍നിന്നും ജലം വരുത്തി കൊടുത്ത്, അനുഗ്രഹിച്ച് തടവിക്കൊണ്ടിരിക്കെ
ജടായുസ്വര്‍ഗ്ഗംപൂകുന്നു. രാമനിര്‍ദ്ദേശാനുസ്സരണം ലക്ഷമണന്‍
വിറകുകൊണ്ടുവന്ന് ചിതയൊരുക്കി,അസ്ത്രം തൊടുത്ത് അഗ്നിജ്വലിപ്പിച്ച്
ജടായുവിന്റെ ദേഹം സംസ്ക്കരിക്കുന്നു. രാമലക്ഷ്മണന്മാര്‍
സീതാന്വേഷണാര്‍ത്ഥം നിഷ്ക്രമിക്കുന്നു.
(തിരശ്ശീല)
ഏഴാംരംഗത്തില്‍ പഴയചിട്ടയിലുള്ള ചിലമാറ്റങ്ങള്‍:
*ഈ രംഗത്തില്‍ രാമനും ജടായുവിനും ആടാനായുള്ള പദങ്ങള്‍ ഉണ്ട്. എന്നാല്‍
പദമില്ലാതെ ആട്ടത്തില്‍ കഴിക്കുന്നതായാണ് ഇന്നുകണ്ടുവരുന്നത്.
സീതയെ
അന്വേഷിച്ച് കാനനത്തില്‍ സഞ്ചരിക്കുന്ന രാമലക്ഷ്മണന്മാരെ എതിര്‍ക്കുന്ന
അയോമുഖിയെന്ന രാക്ഷസിയെ ലക്ഷമണന്‍ അംഗഭംഗംവരുത്തിയയക്കുന്ന കഥാഭാഗമാണ്
എട്ടാംരംഗം. കഥാഗതിക്ക് ആവശ്യമില്ലാത്തതിനാലും മൂലകഥയിലില്ലാത്തതിനാലും
വളരെ പണ്ടുതന്നെ ഒഴിവാക്കപ്പെട്ടതാണീ രംഗം.
ഒന്‍പതാം രംഗം
പമ്പാതടത്തിലെത്തിയ
ശ്രീരാമന്‍ കാമബാണബാധയാല്‍ പരിതപിക്കുന്നതും ലക്ഷ്മണന്‍
ആശ്വസിപ്പിക്കുന്നതുമാണ് ഒന്‍പതാംരംഗത്തില്‍. ഇതും ഇപ്പോള്‍
നടപ്പിലില്ലാത്തതാണ്.
രംഗങ്ങൾ ഇവിടെ പുനഃക്രമീകരിച്ചിരിക്കുന്നു.
ശ്രീരാമനും തന്വിയുമായ് പ്രിയാംന്താ-
മനേഷണംചെയ്തു നടക്കുമപ്പോള്‍
വീരം മഹാന്തം പതിതം ശയാനം
ജടായുഷം വീക്ഷ്യ ജഗാദരാമ:
ദശരഥന്റെ
സമവയസ്കനായ പക്ഷിശ്രേഷ്ഠനാണ് ഞാൻ. രാക്ഷസേശ്വര, അല്പം നില്ക്കു. കഷ്ടം!
രാമപത്നിയെ കൊണ്ടുപോകുന്നത് ഉചിതമല്ല. രാവണാ നീ സീതയേ വിടുക.
ദശരഥവയസ്യനാം ഗ്യദ്ധ്രരാജനാകുന്നു ഞാന്‍
നിശിചരേശ്വര ചെറ്റുനില്ക്ക നില്ക്കടോ
ഹന്ത രാമദാരങ്ങളെ കൊണ്ടുപോക യോഗ്യമല്ല
പങ്‌ക്തികണ്ഠ സീതയേ നീ മോചിച്ചിടണം
സ്ത്രീരത്നങ്ങളില്‍
ശ്രേഷ്ഠേ, മനോഹരമായമിഴികളോടുകൂടിയ മംഗളവതീ, നീ കുണ്ഠിതയായി വനത്തില്‍
വാഴുന്നതെന്തേ? പ്രസിദ്ധിയേറിയ പുരുഷന്മാര്‍ക്ക് യോഗ്യയായ പെണ്‍കിടാവേ, നീ
ക്ലേശംനിറഞ്ഞ കാട്ടില്‍ വാഴുന്നത് ശരിയാണോ?
നല്ലാരില്‍മണിമൌലേ കല്യാണികാതരാക്ഷി
വല്ലാതെ വനത്തില്‍ നീ വാഴുന്നതെന്തേ?
ചൊല്ലേറും പുരുഷന്മാര്‍ക്കല്ലൊ യോഗ്യ നീ ബാലേ
അല്ലല്‍ വളരും കാട്ടില്‍ വാഴുന്നതെളുതോ
ഇങ്ങിനെ പറഞ്ഞ് ലക്ഷ്മണന്‍ പോയി. ആ സമയത്ത് സന്ന്യാസിവേഷം ധരിച്ച് രാവണന്‍
സീതാസമീപം വന്ന് സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന അവളോട് പറഞ്ഞു.
ഇടത്തുവശത്തുകൂടി
പ്രവേശിക്കുന്ന സന്ന്യാസിയെ കണ്ട്, വലത്തുഭാഗത്തിരിക്കുന്ന സീത
എഴുന്നേറ്റ് ആദരവോടെ വലത്തുഭാഗത്തേക്ക് ആനയിച്ച് വന്ദിച്ച്
നില്‍ക്കുന്നു. സീതയെ അനുഗ്രഹിച്ച് കേശാദിപാദം നോക്കിക്കണ്ട് രാവണന്‍ പദം
അഭിനയിക്കുന്നു.
ഏവംപറഞ്ഞു നടകൊണ്ടഥ ലക്ഷ്മണന്‍ താന്‍
താവത്സമേത്യ ജനകാത്മജയേ ദശാസ്യന്‍
സൌവര്‍ണ്ണവര്‍ണ്ണലസമാന തനും സ സീതാം
സന്ന്യാസിവേഷമൊടു വാച നിശാചരേന്ദ്രന്‍
അഭിമാനിയായ ഭീമന്‍ മാത്യവാക്യമനുസ്സരിച്ച് ചോറുകൊണ്ട് ജഠരാഗ്നിയേയും മുഷ്ടികൊണ്ട് ശത്രുവിനേയും ശമിപ്പിക്കുവാന്‍ ആഗ്രഹിച്ചുകൊണ്ട് ബ്രാഹ്മണസമീപം ചെന്ന് ഇങ്ങിനെ പറഞ്ഞു.
ഭീമസേനന്‍ ഇടതുവശത്തുകൂടി ‘കിടതകധീം,താം‘ചവുട്ടി പ്രവേശിച്ച് വലതുഭാഗത്തിരിക്കുന്ന ബ്രാഹ്മണനെ കണ്ട്, കെട്ടിച്ചാടികുന്വിട്ടിട്ട് പദമാടുന്നു.
മാത്യവാക്യമുപകര്‍ണ്യ സ മാനീ
ഭൂസുരേന്ദ്രമിദമേത്യ ബഭാഷേ
അസസാ ഹഠരവഹ്നിമരാതിം
മുഷ്ടിനാ ശമനമാശുനിനീഷ്യ്:
എടീ ദുഷ്ടേ, എന്റെ മുന്നില്‍നിന്ന് കടന്നു പോ. മാംസത്തില്‍ കൊതിയുള്ള നീ മനുഷ്യരെ കാമിച്ചതിനാലാണ്ഇത്രയും നേരം വൈകിയത്.
പോക പോക വിരിഞ്ഞു നീചേ നീ മുന്നില്‍നിന്നാശൂ
ആമിഷത്തിലഭിലാഷമുള്ള നീ മാനുഷന്മാരെ
കാമിനി കാമിക്കയാലെ കാലമിത്ര വൈകി നൂനം
ഉറങ്ങുന്വോള്‍ ഇവരെ കാട്ടിലിട്ടിട്ടുപോകുന്നതു കഷ്ടമല്ലെ? തേന്‍മൊഴിയാളേ, ഇതുചെയ്യാന്‍ ഒട്ടും സാധ്യമല്ല.
പദമാടിക്കഴിഞ്ഞ് ഭീമന്‍ വലതുവശം പീഠത്തില്‍ ആലോചനയോടെ ഇരിക്കുന്നു. ലളിത ഇടതുവശത്ത് മുഖംകുനിച്ച്നില്‍ക്കുന്നു.
കഷ്ടമല്ലയോ നിദ്ര ചെയ്യുന്വോള്‍ ഇവരെ
ഇട്ടും കളഞ്ഞു കാട്ടില്‍ പോവതും
മൊട്ടോലും മൊഴിയാളേ ഇതു ചെയ്‌വാനുള്ളില്‍
ഒട്ടുമെളുതല്ലെന്നു കരുതുക
ധര്‍മ്മരാജപുത്രനായ എന്റെ ജേഷ്ടന്‍ ഇതുവരേ വിവാഹംകഴിച്ചിട്ടില്ല. ജേഷ്ടന്റെ വിവാഹം കഴിയും മുന്‍പെ ഞാന്‍ ഭാര്യയെ സ്വീകരിക്കുന്നത് ഉചിതമൊ ?
ധര്‍മ്മസുതനാമെന്റെ അഗ്രജന്‍ ദാര-
കര്‍മ്മം നിര്‍വ്വഹിച്ചില്ലെന്നറിക നീ
അഗ്രജന്‍ വിവാഹം ചെയ്തീടാതെ ദര-
സംഗ്രഹം ചെയ്യുന്നതുചിതമോ
താമരകണ്ണാ, എന്റെ സങ്കടം എങ്ങിനെയാണ് പറയുക. പെണ്‍കിടാങ്ങള്‍ക്ക് പൂവമ്പനായുള്ള ഭവാന്‍ എത്രയും വേഗം എന്റെ സങ്കടം തീര്‍ത്താലും. അങ്ങ് ദയചെയ്‌തില്ലെങ്കില്‍, ഭവാനാണെസത്യം, പുഷ്പശരങ്ങളെയ്തു മാരന്‍ എന്നെ കൊന്നുകളയും.
പങ്കജേക്ഷണ മമ പരിതാപമെല്ലാം
ശംങ്കവെടിഞ്ഞു ചൊല്ലുന്നതെങ്ങിനെ
മങ്കമാര്‍ക്കു മന്മഥതുല്യ നീ എന്റെ
സങ്കടമകറ്റുക വൈകാതെ
നിന്റെ കരുണ ഇല്ലായ്‌കില്‍ നിന്നാണ
എന്നെ പൂങ്കണയെയ്തു മാരന്‍ കൊന്നീടും
ഞങ്ങളാണു പാണ്ഡവര്‍,കൈത്തരിപ്പുള്ള പരാക്രമികള്‍. ദുര്യോധനന്റെ ചതിയാല്‍ നാടും നഗരവും വെടിഞ്ഞ് ഇവിടെ വന്നു.
പാണ്ഡുസുതന്മാര്‍ ഞങ്ങളാകുന്നു ബാലേ
ഖാണ്ഡുല്യാല്‍ഭുജവീര്യശാലികള്
നാഗകേതനന്‍ തന്റെ വ്യാജത്താല്‍ നാടും
നഗരവും വെടിഞ്ഞിങ്ങുപോന്നതും
