വ്യത്യസ്ത താളങ്ങളിലുള്ള ചുവുടുവെയ്പ്പുകളും കലാശങ്ങളും അടങ്ങിയ ദൈവ(ഗണപതി, ശ്രീക്യഷ്ണൻ, ശിവൻ, മൂകാംബിക, വിഷ്ണു) പ്രാർത്ഥനയാണിത്. മദ്ദളത്തിന്റെ അകംമ്പടിയോടെ വേഷഭൂഷാദികളില്ലാതെ ഒന്നോ രണ്ടോ നടൻമാർ വായ്ത്താരി ചൊല്ലിക്കൊണ്ടാണ് തോടയം എടുക്കുക. ഒരു വേഷവിദ്യാർത്ഥിയെ താളങ്ങളുമായി പരിചയപ്പെടുത്തുന്ന തോടയം, സമയപരിമിതി മൂലം അരങ്ങത്തുനിന്ന് പലപ്പോഴും ഒഴിവാക്കപ്പെടുന്നു.
