കഥകളിയിലെ ആദ്യവസാനക്കാരൻ എന്ന സ്ഥാനപേര് ഒരു വേള മദ്ദളക്കാരന് അവകാശപ്പെട്ടതാണ്. കളിവിളക്ക് തെളിഞ്ഞാൽ മദ്ദളകേളിയോടെയാണ് ഒരു അരങ്ങ് ഉണരുന്നത്. സമയലഭ്യതക്കനുസരിച്ച് കൊട്ടുന്ന എണ്ണങ്ങളുടെ ദൈർഘ്യവും വ്യത്യസപ്പെടുന്നു. കേളിയുടെ അവസാനത്തിലുള്ള മുഖം കൊട്ടി മാറൂന്നതോടുകൂടി അരങ്ങത്ത് തിരശ്ശീല പിടിക്കുന്നു.
