Select Your Language

 
 

Navigation

 
 

ആട്ടക്കഥകൾ

 
 

Syndicate

 
Syndicate content
 

പദം 9

കുറിപ്പ്: 

ശ്രീവത്സമണിഞ്ഞവനേ,ശ്രീനാരായണാ, ഗോവിന്ദാ, മുക്തി തരണേ.



[^^^^“കാഞ്ചനമാലയെ ധരിക്ക“ എന്ന ചരണമാടുമ്പോള്‍ ബാലി, പിതാവുനല്‍കിയ മാല
കഴുത്തില്‍ നിന്നും ഊരി സുഗ്രീവനെ അണിയിക്കുന്നു.]



ശേഷം ആട്ടം-

ശ്രീരാമന്‍ ബാലിയുടെ മാറില്‍തറച്ച അസ്ത്രം തൊട്ടുവന്ദിച്ചിട്ട്
പറിച്ചെടുക്കുന്നു(ഈ സമയം ചെണ്ടയില്‍ വലന്തല മുട്ടുന്നു).



ശ്രീരാമന്‍
ബാലിയെ അനുഗ്രഹിക്കുന്നു. കഠിനമായവേദനയോടെ പുളഞ്ഞ ബാലി മോക്ഷം
പ്രാപിക്കുന്നു. സുഗ്രീവാദികള്‍ ബാലിയുടെ പാദത്തില്‍ നമസ്ക്കരിക്കുന്നു.



(തിരശ്ശീല)



തിരശ്ശീലനീക്കുമ്പോൾ
രാമന്റെ നിര്‍ദ്ദേശാനുസ്സരണം ലക്ഷ്മണന്‍ സുഗ്രീവനെ രംഗമദ്ധ്യത്തില്‍
പീഠത്തിലിരുത്തി രാജ്യാഭിഷേകം ചെയ്യുന്നു. തുര്‍ന്ന് സുഗ്രീവന്‍ വന്ന്
ശ്രീരാമനെ വന്ദിക്കുന്നു.



രാമൻ‍:(സുഗ്രീവനെ അനുഗ്രഹിച്ചിട്ട്)
‘അല്ലയൊ സുഗ്രീവാ, താങ്കള്‍ക്ക് സന്തോഷമായില്ലെ? ഇനി കിഷ്കിന്ധയില്‍ പോയി
സുഖമായി വസിച്ചുകൊള്‍ക. വര്‍ഷകാലം കഴിഞ്ഞാലുടന്‍ സീതാന്വേഷണത്തിനായി
വാനരസേനയോടു കൂടി വന്നാലും’



സുഗ്രീവൻ‍:‘കല്‍പ്പനപോലെ’



സുഗ്രീവന്‍ തൊഴുത് യാത്രയാവുന്നു. മൂവരും നിഷ്ക്രമിക്കുന്നു.



(ധനാശി)

ശ്രീവത്സവത്സരാമ ശ്രീനാരായണ

ഗോവിന്ദ മുക്തിം ദേഹി


അഭ്യസനം

 
 
 
 

Custom Search