Navigation

 
 

ആട്ടക്കഥകൾ

 
 

അഭ്യസനം

 
 

Syndicate

 
Syndicate content
 

രംഗം 7

കുറിപ്പ്: 

ശ്രീരാമന്‍ അനുജനുമായി പ്രിയതമയെ അന്വേഷിച്ചു നടക്കവെ, വീരനും മഹാനുമായ
ജടായു വീണുകിടക്കുന്നതുകണ്ട് ചോദിച്ചു.



വലതുഭാഗത്തുനിന്നും
പ്രവേശിക്കുന്ന രാമലക്ഷ്മണന്മാര്‍ ഇടതുവശത്തുകിടക്കുന്ന ജടായുവിനെകണ്ട്,
*അച്ഛന്റെ സുഹൃത്തായ ജടായുവെന്ന പക്ഷിശ്രേഷ്ഠനാണെന്നു മനസ്സിലാക്കി, സമീപം
ചെന്നിരുന്ന് ജടായു പറയുന്നത് കേള്‍ക്കുന്നു. ‘ദുഷ്ടനായ രാവണന്‍ സീതയെ
അപഹരിച്ചുകൊണ്ടുപോയി. ഞാന്‍ അവനെ തടുത്ത് വളരെ യുദ്ധം ചെയ്തു. ചതിയില്‍
അവനെന്നെ ചന്ദ്രഹാസത്താല്‍ വെട്ടി. വലതുചിറകറ്റ് ഞാന്‍ നിലം‌പതിച്ചു. ആ
സമയത്ത് അങ്ങയുടെ പത്നി ’ഭര്‍ത്താവിനെ കണ്ട് വിവരങ്ങള്‍ അറിയിക്കുന്നതുവരെ
അങ്ങേക്ക് മരണംവരുകയില്ല’ എന്ന് അനുഗ്രഹിച്ചു’-ഇതാണ് ജടായു പറയുന്നത്.
തുടര്‍ന്ന് മരണാസന്നനായ ജടായുവിന് രാമന്‍ അസ്ത്രംതൊടുത്ത്
ഭൂമിയില്‍നിന്നും ജലം വരുത്തി കൊടുത്ത്, അനുഗ്രഹിച്ച് തടവിക്കൊണ്ടിരിക്കെ
ജടായുസ്വര്‍ഗ്ഗം‌പൂകുന്നു. രാമനിര്‍ദ്ദേശാനുസ്സരണം ലക്ഷമണന്‍
വിറകുകൊണ്ടുവന്ന് ചിതയൊരുക്കി,അസ്ത്രം തൊടുത്ത് അഗ്നിജ്വലിപ്പിച്ച്
ജടായുവിന്റെ ദേഹം സംസ്ക്കരിക്കുന്നു. രാമലക്ഷ്മണന്മാര്‍
സീതാന്വേഷണാര്‍ത്ഥം നിഷ്ക്രമിക്കുന്നു.

(തിരശ്ശീല)



ഏഴാം‌രംഗത്തില്‍ പഴയചിട്ടയിലുള്ള ചിലമാറ്റങ്ങള്‍:

*ഈ രംഗത്തില്‍ രാമനും ജടായുവിനും ആടാനായുള്ള പദങ്ങള്‍ ഉണ്ട്. എന്നാല്‍
പദമില്ലാതെ ആട്ടത്തില്‍ കഴിക്കുന്നതായാണ് ഇന്നുകണ്ടുവരുന്നത്.





സീതയെ
അന്വേഷിച്ച് കാനനത്തില്‍ സഞ്ചരിക്കുന്ന രാമലക്ഷ്മണന്മാരെ എതിര്‍ക്കുന്ന
അയോമുഖിയെന്ന രാക്ഷസിയെ ലക്ഷമണന്‍ അംഗഭംഗംവരുത്തിയയക്കുന്ന കഥാഭാഗമാണ്
എട്ടാം‌രംഗം. കഥാഗതിക്ക് ആവശ്യമില്ലാത്തതിനാലും മൂലകഥയിലില്ലാത്തതിനാലും
വളരെ പണ്ടുതന്നെ ഒഴിവാക്കപ്പെട്ടതാണീ രംഗം.



ഒന്‍പതാം രംഗം



പമ്പാതടത്തിലെത്തിയ
ശ്രീരാമന്‍ കാമബാണബാധയാല്‍ പരിതപിക്കുന്നതും ലക്ഷ്മണന്‍
ആശ്വസിപ്പിക്കുന്നതുമാണ് ഒന്‍പതാംരംഗത്തില്‍. ഇതും ഇപ്പോള്‍
നടപ്പിലില്ലാത്തതാണ്.


രംഗങ്ങൾ ഇവിടെ പുനഃക്രമീകരിച്ചിരിക്കുന്നു.



ശ്രീരാമനും തന്വിയുമായ് പ്രിയാംന്താ-

മനേഷണംചെയ്തു നടക്കുമപ്പോള്‍

വീരം മഹാന്തം പതിതം ശയാനം

ജടായുഷം വീക്ഷ്യ ജഗാദരാമ:


Select Your Language

 
 

Custom Search