നിന്നെയിപ്പോള്‍ ചന്ദ്രഹാസമെടുത്ത് വെട്ടിക്കൊല്ലുന്നുണ്ട്.
ശേഷം യുദ്ധം-
യുദ്ധാന്ത്യത്തില്‍
നാലാമിരട്ടികലാശിക്കുന്നതോടെ രാവണന്‍ വലംകാലുയര്‍ത്തി അതിലേക്ക്
വിരല്‍ചൂണ്ടുന്നു. ***ജടായു കാലില്‍ കൊത്തുവാനായി ചാടുന്നു. ഈ സമയത്ത്
രാവണന്‍ ചന്ദ്രഹാസത്താല്‍ ജടായുവിന്റെ വലതുചിറകിന് വെട്ടുന്നു.ജടായു
ചിറകറ്റ് നിലംപതിക്കുന്നു. 'ഭര്‍ത്താവിനെ കണ്ട് വിവരങ്ങള്‍
അറിയിക്കുന്നതുവരെ അങ്ങേക്ക് മരണംവരുകയില്ല’ എന്ന് സീത ജടായുവിന് അനുഗ്രഹം
നല്‍കുന്നു. രാവണന്‍ സീതയേയും കൊണ്ട് യാത്ര തുടരുന്നു.
(തിരശ്ശീല)
ഈ രംഗത്തിനും കഴിഞരംഗത്തിനും പഴയചിട്ടയിലുള്ള ചിലമാറ്റങ്ങള്‍
*രാവണന്‍
സീതയെ തേരിലേറ്റി കൊണ്ടുപോകുന്നഭാഗത്ത് ‘ദശാസ്യനങ്ങേവം’ എന്നൊരു
ഇടശ്ലോവും, തുടര്‍ന്ന് സീതയുടെവിലാപമായി ഒരു പദവും, ജടായുവിന്റെ
പ്രവേശത്തിന് മറ്റൊരു ഇടശ്ലോകവും പഴയചിട്ടയില്‍ ഉണ്ടായിരുന്നു.
**രാവണ-ജടായു
യുദ്ധത്തില്‍, ക്രമത്തില്‍ രാവണന്റെ രഥവും വില്ലും ശൂലവും കുഠാരവും എല്ലാം
ജടായു ചിറകിനടിച്ചും കൊത്തിയും തകര്‍ക്കുന്നുണ്ട്. ഈ ഭാഗത്ത് ഇരുവര്‍ക്കും
ആടാനുള്ള ചരണങ്ങളും ഒരു ഇടശ്ലോകവും ഉണ്ട്. എന്നാല്‍ ഇവയൊന്നും ഇന്ന്
നടപ്പിലില്ല.
***പഴയചിട്ടയില്‍ രാവണന്‍ ജടായുവിനെ വെട്ടിക്കൊല്ലുന്നഭാഗത്ത് ഒരു
ഇടശ്ലോകം ഉണ്ട്.
അടുത്ത രംഗം
സീതാവിരഹം സഹിക്യായ്കയാല്‍ ശ്രീരാമന്‍ വിലപിക്കുന്നതാണ് ഈ രംഗത്തില്‍.
ഈരംഗം ഇപ്പോള്‍ നടപ്പിലില്ലാത്തതാണ്.
നടപ്പില്ലാത്ത രംഗങ്ങൾ ഉൾക്കൊളിക്കാത്തതിനാൽ ക്രമ നമ്പർ ശരിയാക്കാനായി പുനഃക്രമീകരിച്ചിരിക്കുന്നു.
ചന്ദ്രഹാസമെടുത്തിഹ സംബ്രതി
നിന്നെ വെട്ടി ഹനിക്കുന്നതുണ്ടു
