പൊന്‍മാനായിവന്ന
മാരീചന്‍ രാമബാണമേറ്റ് ഇങ്ങിനെ അലറിക്കൊണ്ട് നിലംപതിച്ചു. സീത ആ
ശബ്ദംകേട്ട് അത് രാക്ഷസപീഡിതനായ രാമന്റേതാണെന്നു കരുതി, ആ
ഭര്‍ത്യസഹോദരനോട് പറഞ്ഞു.
സീത വലതുഭാഗത്തിരിക്കുന്നു. ലക്ഷ്മണന്‍ ഇടതുവശത്തു കാവല്‍നില്‍ക്കുന്നു.
രാക്ഷസരോദനം കേട്ട് പരിഭ്രമിച്ച് സീത പദമാടുന്നു.
ഈവണ്ണമങ്ങലറി ഹാടകതാടകേയന്‍
ഭൂമൌ പപാത ജനകാത്മജ കേട്ടു ശബ്ദം
താവജ്ജഗാദ രഘുവീരസഹോദരന്തം
രാത്രിഞ്ചരാര്‍ത്ത ഹ്യദയം പതിമേവമത്വ
