അയ്യയ്യൊ,ജനകപുത്രി
കാട്ടില്‍ സ്വര്‍ണ്ണമൃഗമായി വന്ന രാക്ഷസന്‍ കരുത്തുറ്റ പുലിയായി എന്നെ
കൊല്ലുന്നുവല്ലൊ. അയ്യോ, അനുജാ ലക്ഷ്മണാ,നീയെന്നെ ഉപേക്ഷിക്കുന്നുവോ?
പ്രിയേ,ജാനകി,നീയും ഉപേക്ഷിച്ചുവോ?
രാമൻ:(രാക്ഷസരോദനം കേട്ട്)
‘അതെ,അതെ, ഇതു രാക്ഷസമായ തന്നെ. ഇപ്പോള്‍ സീതക്ക് എന്തെങ്കിലും
ആപത്തുപിണഞ്ഞിരിക്കുമൊ? എന്തായാലും വേഗം പോവുകതന്നെ.‘
രാമന്‍ ധൃതിയില്‍ നിഷ്ക്രമിക്കുന്നു.
(തിരശ്ശീല)
മൂന്നാംരംഗത്തില്‍ പഴയചിട്ടയിലുള്ള ചിലമാറ്റങ്ങള്‍:
പഴയചിട്ടയില്‍ ശ്രീരാമന്‍ ബാണമയക്കുന്നസമയത്ത് ഒരു ഇടശ്ലോകം പതിവുണ്ട്.
അയ്യയ്യോ ജനകതനയേ
കനകമൃഗമായിവന്നു കൌണപന്‍ കാടതില്‍
ഘനബലതരക്ഷുവായ് കൊന്നീടുന്നിതയ്യോ
അനുജ മമ ലക്ഷ്മണ എന്നെ വെടിയുന്നിതോ
ജാനകി മല്‍പ്രിയേ നീയും വെടിഞ്ഞിതോ
