Navigation

 
 

ആട്ടക്കഥകൾ

 
 

അഭ്യസനം

 
 

Syndicate

 
Syndicate content
 

നളചരിതം നാലാംദിവസം - രംഗം അഞ്ച്‌

കുറിപ്പ്: 

സഖിയോട്‌ അതുകൊണ്ട്‌ ഇനി വേഗം നീ പോയി വരിക.

സഖി: ഞാന്‍ വേഗം പോയിവരാം എന്ന്‌ കാണിച്ച്‌ മാറിപ്പോകുന്നു.

സ്വല്‍പപുണ്യയായേന്‍ എന്ന പദവും തീര്‍ന്ന്‌ സന്ദേഹമെന്ന പദംപോലെ ഇരുന്നിട്ടാടാം

താമര ബന്ധുവംശമുടയോരവനിപതിലകന്‍
ഭീമനരേന്ദ്രനൊടുമൊരുമിച്ചരമത കുഹചില്‍
ഭീമജയാകിലാകുലമന്നു രമണനെ അറിയാ-
ഞ്ഞാമയഭൂമധൂമമലിനം സഖിയെ നിരദിശല്‍

രണ്ടാംരംഗത്തിലെ നിലതന്നെ. ദമയന്തി നൈരാശ്യത്തോടെ തോഴിയോട്‌:

പല്ലവി
സ്വല്‍പ്പ പുണ്യയായേന്‍ ഞാനോ
തോഴിയെന്മൊഴി കേള്‍ നീ

അനുപല്ലവി

സുപ്രസന്നവദനം രമണം
കാണ്മനെന്നു കാമകോടിസുഷമം
വിരഹമോ കഠോരം കടലിതു
വീതഗാധപാരം
വിധുരവിധുരമിതില്‍ വീണുഴുന്നു
വിഷമമെന്നുറച്ചു വേദന പാരം
വിരവിനൊടെന്നാല്‍ നീയതെല്ലാം
വീര്യപൂമാനെ കാണ്മാനായി വേല ചെയ്യേണം
വികൃത്രൂപ മേത ഋതുപര്‍ണ്ണ-
ഭൂമിപാലസൂതം
വിദിത നിഷധപതി വീരനെന്നു
വിരവില്‍ വന്നു ചൊല്ലി ഭൂസുരനേകന്‍
തിരകവനോടു പോയി നീയതെല്ലാം
ധീരനവന്റെ മൊഴി കേട്ടു വീണ്ടുവരേണം
അശനശയനപാനം കഥമവ-
നതുമറിഞ്ഞീടേണം
ഒളിവില്‍ മരുവി പുനരോടിവന്നു
സകലമാശു മമ കേശിനി ചൊല്ലേണം
കളയരുതേ നീ കാലമേതും
ക്ലേശവിനാശനത്തിനു നൂനം കൗശലമേതല്‍

Select Your Language

 
 

Custom Search