ഗുരു ഉപദേശം ഉള്ളതൊന്നും മാറ്റിയിട്ടില്ല. അതിനു യാതൊരു സംശയവുമില്ല. അതു നമുക്കു ഗുരുനാഥനോടുള്ള ഒരു commitment ആണ്. അതാണ് നമ്മുടെ സ്വത്ത്. അതിനു മാറ്റം വരുത്തുന്ന പ്രശ്നമില്ല. പക്ഷേ, ഗുരു ബോധപൂര്‍വം ഉപദേശിക്കാതെ, അല്ലെങ്കില്‍ നിഷ്കര്‍ഷിക്കാതെ നമുക്കു സ്വാതന്ത്ര്യം തരുന്ന ഒത്തിരി മേഖലകളുണ്ട്. ആ മേഖലകളിലാണ് നമ്മള്‍ ഈ ചെയ്യുന്നതെല്ലാം.
ലേഖനങ്ങൾ
ആട്ടക്കഥകൾ
വ്യക്തികളുടെ പ്രൊഫൈല്‍
കഥകളി സംഗീതചക്രവര്‍ത്തി ആയ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശനു ശേഷം ആ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരന്മാരില്‍ ഒരാളാണു തിരൂര്‍ നമ്പീശന്‍. കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ ശിഷ്യനായ ഇദ്ദേഹം പഠനകാലത്തു തന്നെ കളിയരങ്ങുകള്‍ക്ക് പൊന്നാനി ആയി പാടാനുള്ള ആര്‍ജ്ജവം കൈവരിച്ചിരുന്നു.
പരേതനായ എളംപുലാവിൽ രാമകൃഷ്ണൻ നായരുടേയും ശ്രീമതി മാണിയാട്ട് ദാക്ഷായണിയമ്മയുടേയും മകനായി 1961 ഫെബ്രുവരി 15ന് കൊളത്തൂരിൽ (മലപ്പുറം ജില്ല) ജനിച്ചു. തിണ്ടലം നാരായണക്കുറുപ്പിൽ നിന്ന് സാമ്പ്രദായികമായ രീതിയിൽ നാല് വർഷത്തോളം ചെണ്ടവാദ്യം അഭ്യസിച്ചു.
25 മാര്‍ച്ച് 1968ല്‍ ആണ് ഏറ്റുമാനൂര്‍ പി. കണ്ണന്‍ ജനിച്ചത്. ഇരുപത്തിരണ്ട് കൊല്ലം കഥകളി അഭ്യസിച്ചു. കലാമണ്ഡലം വാസുപിഷാരടിയാണ് പ്രധാന ഗുരുനാഥന്‍. പദ്മശ്രീ മാണിമാധവ ചാക്യാരുടെ കയ്യില്‍ നിന്നും കണ്ണ് സാധകം അഭ്യസിച്ചു.
കേശവപിള്ളയുടെയും സരസമ്മ അമ്മയുടെയും മകനായി 15/01/1952 ല്‍ ചാത്തന്നൂരില്‍ ജനനം. പതിമൂന്നാം വയസ്സില്‍ ഓയൂര്‍ മാധവപിള്ളയുടെ ശിഷ്യത്വത്തില്‍ കഥകളി പഠനം ആരംഭിച്ചു . പതിനാലാം വയസ്സില്‍ അരങ്ങേറ്റം കഴിഞ്ഞതിനു ശേഷം ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്ത്തില്‍ ചേര്‍ന്ന് കഥകളി പഠനം ആരംഭിച്ചു .










പുതിയ കമന്റുകൾ